September 9, 2009

സ്വാതന്ത്ര്യം ആരുടെ സങ്കൽ‌പ്പമാണ്

മഴത്തുള്ളികൾ
മണ്ണിൽ വീണുപൊടിച്ച്
ചുവന്ന ചാലായി
ഓടിപോകുന്നത്
മരം
ചില്ലകൾക്ക്
കാണിച്ചു കൊടുത്തു
നെഞ്ചിനു നേർക്ക്
വരുന്ന ഒരു മഴുവിനു
മുൻപ്
നമുക്കും
ഓടിപോകാമെന്ന്
ചില്ല മരത്തിനോട് കെഞ്ചി
അതു കേൾക്കേ
മണ്ണിനടിയിൽ
നിന്നു വേരുകളുടെ
ചങ്ങലച്ചിരി
മരത്തിലിടിച്ചു ചിതറി
മരത്തിന്റെ
നിസ്സഹായത
വിശ്വസിക്കാതെ
മേൽമണ്ണിനപ്പുറം
കാഴ്ച്ചയില്ലാത്ത
ചില്ലകൾ
ഇലകൾ പൊഴിച്ച്
പ്രതിഷേധിച്ചുകൊണ്ടിരുന്നു
.

1 comment:

sreeja said...

ചിലപ്പോളിങ്ങനെയാണ് നല്ല കവിതകൾ കണ്ണിൽ പെടാതെ പോകും. മനപൂർവമായിരിക്കില്ല പിന്നീടെപ്പോഴെങ്കിലും കണ്ടെടുക്കപ്പെടാനുള്ള നിയോഗം അവയ്ക്കുണ്ടായിരിക്കും...